വാഷിങ്ടൺ: പാക്കിസ്ഥാനിൽ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാതാക്കാൻ ചെയ്യാൻ പാക്ക് സൈന്യം ഭീകരരുമായി പദ്ധതികൾ നടത്തുന്നുവെന്ന് ആരോപണം. വാഷിങ്ടൺ സ്വദേശിയായ പാക്ക് സാമൂഹ്യ പ്രവർത്തകൻ നദീം നസ്രത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറെ കാലഘട്ടങ്ങളായി പാക്ക് സൈന്യം ഭീകരരുമായി ചേർന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്നും ഇല്ലാതാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം- നദീം പറയുന്നു. ഇന്ത്യയുമായുള്ള വിദ്വേഷം കൊണ്ട് മാത്രമാണ് പാക്കിസ്ഥാൻ പട്ടാളം ഇപ്പോൾ നിലനിൽക്കുന്നത്. ഭാവിയിൽ ഇന്ത്യയും പാക്കിസ്ഥാനും സമാധാന നിലയിലേക്ക് മാറുകയാണെങ്കിൽ പാക്ക് സൈന്യത്തിന്റെ നിലനിൽപ്പ് ഏറെ കഷ്ടത്തിലാകും, സൈന്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയം മൂലമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ശത്രുത തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്ക് സൈന്യവും ഇൻ്റലിജൻസ് ഏജൻസിയും രാജ്യത്ത് മത്രഭ്രാന്തിനും തീവ്രവാദത്തിനും ഏറെ പിന്തുണ നൽകുന്നു. ഈ ദുഷിപ്പുകളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം തുറന്നടിച്ചു. ലോകത്ത് ഭീകരാക്രമണം നടത്താനുള്ള പദ്ധതികളുടെ ആലയമായി പാക്കിസ്ഥാൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: