തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം കലാപത്തിന് കോപ്പു കൂട്ടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. പി ജയരാജന് വധഭീഷണി ഉണ്ടെന്ന പേരിൽ അക്രമമുണ്ടാക്കാനാണ് നീക്കം. ജയരാജനുള്ള പോലീസ് സംരക്ഷണം ആരാച്ചാർക്കുള്ള സംരക്ഷണമാണെന്നും ഹസൻ പറഞ്ഞു.
കണ്ണൂരില്‍ അടിയന്തിരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പോലും ഇല്ലാത്ത പൊലീസ് സംരക്ഷണമാണ് പി ജയരാജന്. സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായി പൊലീസ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ നേതാവിന്റെ ഭാര്യ ആയതുകൊണ്ടാണ് ദിവ്യ എസ് അയ്യർക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഇക്കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തട്ടെ. യുവാക്കൾക്ക് വേണ്ടി രാജിവച്ച ഗോവ പ്രദേശ് പ്രസിഡന്റിന്റെ പാത പിന്തുടരാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഹസൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: