ന്യൂദല്‍ഹി: ഏഴു കോടിയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങ്, ഭാര്യ പ്രതിഭ എന്നിവര്‍ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.
കൂട്ടാളികളായ ചുന്നിലാല്‍ ചൗഹാന്, പ്രേം രാജ്, ലാവന് കുമാര്‍ റോച്ച് എന്നിവര്‍ക്കും പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ ജാമ്യം അനുവദിച്ചു.
വളഞ്ഞ വഴിയില്‍ സമ്പാദിച്ച ഏഴു കോടി രൂപ കാര്‍ഷിക വരുമാനത്തില്പെടുത്തി വെള്ളപ്പണമാക്കുകയാണ് 83 കാരനായ സിങ്ങും മറ്റും ചെയ്തത്. കേസില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: