കണ്ണൂര്‍: കമ്മ്യൂണിസ്റ്റ്-ജിഹാദി മതഭീകര വാദങ്ങള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ജാഗ്രത എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതഭീകരവാദികള്‍ തങ്ങള്‍ വിശ്വസിക്കുന്നത് മാത്രമാണ് യഥാര്‍ത്ഥ മതവിശ്വാസമെന്ന് കരുതുകയും അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് മതങ്ങളെ കടന്നാക്രമിക്കുകയും ചെയ്യുമ്പോള്‍ മറ്റെല്ലാ പ്രത്യയ ശസ്ത്രങ്ങളെയും വെറുക്കുകയും അവയെ ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെയും പോവുകയും ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍. ഇരു ഭീകരവാദത്തിന്റെയും അടിസ്ഥാനം വെറുപ്പാണ്. തങ്ങളുടെ തത്വശാസ്ത്രം മാത്രം ശരി എന്ന ധാരണയില്‍ നിന്നാണ് ഇരുഭീകരവാദങ്ങളും വളര്‍ന്നത്. കമ്മ്യൂണിസം ഒരിക്കലും ശാസ്ത്രമല്ല, സെമിറ്റക് മതം മാത്രമാണ്. തെളിയിക്കപ്പെട്ടതിനെ മാത്രമേ ശാസ്ത്രമെന്ന് പറയാനാകൂ. കമ്മ്യൂണിസം പ്രാവര്‍ത്തികമാണെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല.
മതഭീകരവാദികള്‍ ചാവേറുകളെ സൃഷ്ടിക്കുമ്പോള്‍ സിപിഎം ഭൗതിക ചാവേറുകളെ സൃഷ്ടിക്കുകയാണ്. ഭൗതികതലത്തിലും കായികതലത്തിലും കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ കമ്മ്യൂണിസ്റ്റ് ഭീകരത മലീമസമാക്കുന്നു. മതഭീകരവാദികളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും ലോകത്ത് എവിടെയൊക്കെ ശക്തി പ്രാപിച്ചിട്ടുണ്ടോ അവിടെയെല്ലാം ആയിരക്കണക്കിന് മനുഷ്യജീവനുകളെയാണ് കൊന്നൊടുക്കിയത്. ഒന്ന് മതത്തിന്റെ പേരിലെങ്കില്‍, മറ്റൊന്ന് പ്രത്യയശാസ്ത്രത്തിന്റെ പേരില്‍. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന് കീഴില്‍ ജനാധിപത്യം പ്രതീക്ഷിക്കാനാവില്ല. മാനവികതക്ക് സ്ഥാനമില്ല. സമാധാനം ഉണ്ടാകില്ല. സംഘര്‍ഷവും ജനധിപത്യ ധ്വംസനവും ആയിരിക്കും ഫലം. ശവക്കല്ലറയിലെ സമാധാനമായിരിക്കും ഇവിടങ്ങളില്‍ നിലനില്ക്കുക.
ജനാധിപത്യത്തില്‍ കമ്മ്യൂണിസത്തിന് നിലനില്‍പ്പില്ല. ജനാധിപത്യം അസ്തമിച്ചാല് മാത്രമേ കമ്മ്യൂണിസം വളരൂ. അതിനാലാണ് നെഹ്റുവിന് ശേഷം ഇഎംഎസ് എന്ന് പ്രസംഗിച്ച സിപിഎമ്മിന് ഇന്നും ഭാരതത്തിന്റെ ഭരണത്തില്‍ എത്തിച്ചേരാനാകാത്തത്. വിയോജിപ്പുകളെ ഒരിക്കലും ഇവര്‍ അംഗീകരിക്കില്ല. സമഗ്രാധിപത്യം ലഭിച്ചാല്‍ ബംഗാള്‍ മോഡല്‍ നടപ്പിലാക്കലാകും ഫലം. മാത്രമല്ല, കമ്മ്യൂണിസം ഉള്ളിടത്തോളം കാലം സമാധാനം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരവും മാനുഷികതയും ഉണ്ടാവില്ല. സ്വത്തബോധവും പൈതൃകബോധവും നശിക്കും. ഇതിനിടയില്‍ വളര്‍ന്ന് വരുന്നത് മതഭീകരവാദികളാകും. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭീകരവാദികള്‍ക്ക് ഇരിപ്പിടമുണ്ടാക്കിക്കൊടുത്തതും കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റ് വിളനിലമായിരുന്ന കേരളം തീവ്രവാദികളുടെ നാടായി മാറുന്നതിന് പിന്നില്‍ ഇതാണ് കാരണം. ചുരുക്കത്തില്‍ കമ്മ്യൂണിസവും മതഭീകരവാദവും കമ്പോട് കമ്പ് പൊരുത്തമുള്ള തത്വശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: