ന്യൂദല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി നാടുവിട്ടതുമായി ബന്ധപ്പെട്ട് സ്റ്റെര്‍ലിങ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ നിതിന്‍ സന്ദേസര, ചേതന്‍ സന്ദേസര എന്നിവരുടെ പാസ്പോര്ട്ടുകള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആന്ധ്രാ ബാങ്ക് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 10,000 കോടി വായ്പയെടുത്ത് ഇരുവരുടേയും കുടുംബം കഴിഞ്ഞ വര്‍ഷം മുങ്ങിയ സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഇഡി വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
വജ്രവ്യാപാരി നീരവ് മോദി അടക്കം നിരവധിയാളുകളുടെ പണം തട്ടിപ്പ് പുറത്തുവന്നിട്ടും നടപടിയാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയത്. വായ്പ തട്ടിപ്പ് നടത്തിയശേഷം 31ഓളം പ്രമുഖ വ്യാപാരികളാണ് ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയത്. സ്റ്റെര്‍ലിങ് ഗ്രൂപ്പിന്റെ വായ്പ തട്ടിപ്പില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകനും പങ്കാളിത്തമുണ്ടെന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: