കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഐടി നയം മാറുന്നു. ബാങ്കിങ് ഉള്‍പ്പെടെ ആറു മേഖലകളിലാണ് മാറ്റം ഉണ്ടാവുക. എല്ലാ വര്‍ഷവും നയം അവലോകനം ചെയ്ത് കാലാനുസൃതമായി മാറ്റുക എന്നതിന്റെ അടിസ്ഥാനത്തിലാണിതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കരന് പറഞ്ഞു. ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയുടെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം, പഴയ സ്വകാര്യ ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍, ചിട്ടിക്കമ്പനികള്‍ തുടങ്ങിയവയുടെ നടത്തിപ്പ്, ഡാറ്റാ സംഭരണ-സമാഹരണ- വിശകലന മേഖലകള്‍, സൈബര്‍ സുരക്ഷ, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം, ബഹിരാകാശ സാങ്കേതിക മേഖല എന്നിവയിലാണ് നയങ്ങള്‍ മാറുക. രണ്ട് മാസമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഐടി നയത്തിന്റെ അവലോകനം നടക്കുകയായിരുന്നുവെന്നും ശനിയാഴ്ചത്തെ വാര്‍ഷിക യോഗത്തില്‍ നയം മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: