തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറുരൂപയാക്കി. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കണ്സഷന് നിരക്ക് 50പൈസ എന്നത് ഒരു രൂപയാക്കി ഉയര്‍ത്തിയതായി ക്യാബിനറ്റ് യോഗതീരുമാനം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഫാസ്റ്റ് പാസഞ്ചറിന് മിനിമം ചാര്‍ജ് ഏഴ് രൂപായെന്നത് എട്ടുരൂപയായും സൂപ്പര്‍ ഫാസ്റ്റിന് പത്ത് പന്ത്രണ്ടായും സൂപ്പര്‍ എക്സ്പ്രസ് 15-17, സൂപ്പര്‍ ഡീലക്സ് 20-25, ലക്ഷ്വറി 30-35, വോള്‍വോ 30-35 രൂപയായും വര്‍ദ്ധിപ്പിച്ചു. കിലോമീറ്റര്‍ ചാര്‍ജ് സിറ്റിയിലും ടൗണ്‍ സര്‍വീസിനും 55 പൈസ എന്നത് 58 പൈസയായും ഫാസ്റ്റിന് 57-62 ആയും, സൂപ്പര്‍ ഫാസ്റ്റ് 60-65, സൂപ്പര്‍ എക്സ്പ്രസ് 65-70, സൂപ്പര്‍ ഡീലക്സ് 75-80, ലക്ഷ്വറി 90-100, വോള്‍വോ 110-120 പൈസയായും ഉയര്‍ത്തി. ഏഴുരൂപയായി ഉയര്‍ത്തണമെന്നായിരുന്നു ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നത്. 2011 ആഗസ്റ്റിലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.
ടാക്സി, ഓട്ടോറിക്ഷ ചാര്‍ജ് വര്‍ദ്ധനവ് പഠനത്തിനുശേഷമേ ഉണ്ടാവുകയുള്ളൂ. ഓട്ടോ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 15 രൂപയായും ടാക്സി മിനിമം ചാര്‍ജ് 60ല്‍ നിന്നും 100രൂപയായും ഉയര്‍ത്തണമെന്നാണ് സംയുക്ത സമരസമിതി ആവശ്യപ്പെട്ടത്.
വിദ്യാര്‍ത്ഥികള്‍ക്കുളള ചാര്‍ജ് പൊതു ബസ് ചാര്‍ജിന്റെ 25 ശതമാനം ആക്കണമെന്ന് കമ്മീഷന് റിപ്പോര്‍ട്ട് തള്ളിയതായും മുഖ്യമന്ത്രി പറഞ്ഞു. എമെര്‍ജിംഗ് കേരളയില്‍ വന്നിട്ടുള്ള പദ്ധതികളുമായി ബന്ധപ്പെട്ട ആദ്യ പദ്ധതിക്ക് അംഗീകാരം നല്കി. സി പ്ലയിന് അടുത്തവര്‍ഷം ജനുവരി 31 മുമ്പായി ആരംഭിക്കാനും മന്ത്രിസഭായോഗം അംഗീകാരം നല്കി. ടൂറിസം വകുപ്പായിരിക്കും നോഡല്‍ ഡിപ്പാര്‍ട്ട്മെന്റ്. ടൂറിസം ഇന്‍ഫ്രാസ്ട്രക്ചറിന് പ്രാഥമിക കാര്യത്തിനായി ഏഴു കോടി രൂപ നല്‍കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: