ഓക്്ലന്‍ഡ്: ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടും ടീം സൗത്തിയും ഈഡന് പാര്‍ക്കിലെ ആദ്യ ദിന- രാത്രി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തൊണ്ണുറ് മിനിറ്റിനുള്ളില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് തീപാറുന്ന ബൗളിങ്ങില്‍ 58 റണ്‍സിന് പിടഞ്ഞുവീണു.
ബൗള്‍ട്ട് 32 റണ്‍സിന് ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബൗള്‍ട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ടീം സൗത്തി 25 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി.
ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ടെസ്റ്റിലെ അവരുടെ ഏറ്റവും കുറഞ്ഞ സ്കോറിന്റെ റെക്കോഡ് (45 റണ്‍സ്്) തകര്‍ക്കുമെന്ന് തോന്നി. 1887 ല്‍ സിഡിനിയില് ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ഇംഗ്ലണ്ട് 45 റണ്‍സ് നേടി റെക്കോഡിട്ടത്.
ടെസ്റ്റ്് ക്രിക്കറ്റിലെ ഏക്കാലത്തെയും ഏറ്റവും കുറഞ്ഞ സ്കോര്‍ 26 റണ്‍സാണ്. 1995ല്‍ ഈഡന് പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡാണ് ഈ സ്കോര്‍ കുറിച്ചത്.വാലറ്റനിരക്കാരനായ ഓവര്ടണ് പൊരുതിയതോടെയാണ് ഇംഗ്ലണ്ട് ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറില്‍ നിന്ന് കരകയറിയത്. ഓവര്ട്ടണ് 33 റണ്‍സുമായി പുറത്താകാതെ നിന്നു. സ്്റ്റോണ്മാനാണ് (11 റണ്‍സ് )രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്. അഞ്ചു ബാറ്റ്സ്മാന്മാര് സംപൂജ്യരായി മടങ്ങി.
ക്യാപ്റ്റന്‍ റൂട്ട് , ബെന്‍ സ്റ്റോക്ക്സ്, ബെയര്‍സ്റ്റോ, അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് പൂജ്യത്തിന് കീഴടങ്ങിയത്.ബ്രോഡിനെ ഗളളിയില്‍ മനോഹരമായൊരു ഡൈവിങ് ക്യാച്ചിലൂടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്ല്യംസണാണ് പുറത്താക്കിയത്്.
ഒന്നാം ഇന്നിങ്ങ്സ് തുടങ്ങിയ ന്യൂസിലന്‍ഡ് കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സിലെത്തി നില്ക്കുന്നു. ന്യൂസിലന്‍ഡിനിപ്പോള്‍ 117 റണ്‍സിന്റെ ലീഡായി.
ഏഴു വിക്കറ്റും കൈവശമുണ്ട്്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ് 91 റണ്‍സുമായി ക്രീസിലുണ്ട്. 24 റണ്‍സ് നേടിയ നിക്കോള്‍സാണ് വില്ല്യംസണിന് കൂട്ട്്. റാവല്‍ (3), ലാത്തം (26), ടെയ്ലര് (20) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്്.ഇംഗ്ലണ്ടിന്റെ ആന്ഡേഴ്സണ് 32 റണ്‍സിന് രണ്ട് വിക്കറ്റും ബ്രോഡ് 24 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: