മലപ്പുറം: വയല്‍ക്കിളി സമരനായകന് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സിപിഎം തൊഴില്‍ വിലക്കി. ഇടത് തൊഴിലാളി സംഘടനയായ സിഐടിയു ആണ് സുരേഷിന്റെ സഹോദരന് രതീഷ് ചന്ദ്രോത്തിനെ ജോലിയില്‍ നിന്ന് വിലക്കിയത്.
കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. ഇതിനെതിരെ രതീഷ് അസിസ്റ്റന്റ് ചേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. മാപ്പെഴുതി നല്കിയാല് ജോലിയില്‍ തിരികെ പ്രവേശിപ്പാക്കാമെന്നാണ് സിഐടിയുവിന്റെ നിലപാട്. സുരേഷിനും കുടുംബത്തിനും സിപിഎം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം സുരേഷിന്റെ വീടിന് നേരെ കല്ലേറുണ്ടായി.
കല്ലേറില്‍ വീടിന്റെ മുകള്‍ നിലയിലെയും താഴെ നിലയിലെയും ജനല്‍ ചില്ലകള്‍ തകര്‍ന്നു. സുരേഷും കുടംബവും വിട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ്സംഭവം. കല്ലേറുണ്ടായ ഉടന്‍ സുരേഷ്പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. ആരാണ്സംഭവത്തിന്പിറകിലെന്ന് കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: