തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍കിളികളെ വീണ്ടും ആക്ഷേപിച്ച് ജി.സുധാകരന്. വയല്‍ക്കിളികള്‍ എരണ്ടകളാണെന്ന് സുധാകരന്. എരണ്ടകള്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍ കൊത്തികൊണ്ടു പോകും. ദേശീയപാത സബ്മിഷനുള്ള മറുപടി പ്രസംഗത്തിലായിരുന്നു സുധാരകന്റെ ഈ ആക്ഷേപം.
സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. രണ്ടായിരം കിളികള്‍ പാടത്തേക്ക് പറന്നുവീഴും. നെല്ലെല്ലാം കൊത്തിക്കൊണ്ടുപോവും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവും. ഇപ്പോഴത്തെ അലൈന്മെന്റ് മാറ്റേണ്ട കാര്യമില്ല. അല്ലെങ്കില്‍ ദേശീയപാത വേണ്ടെന്ന് തീരുമാനിക്കണം. സര്‍ക്കാരിന് ഒരു തീരുമാനവുമില്ല. കേന്ദ്രസര്‍ക്കാരിന്റേതാണ് പദ്ധതി, പണം നല്‍കുന്നതും അവരാണ്. കീഴാറ്റൂരില്‍ എലിവേറ്റഡ് പാത നിര്‍മ്മിക്കണമെന്ന ജെയിംസ് മാത്യു നിയമസഭയില്‍ ഉന്നയിച്ച ആവശ്യം ദേശീയപാതാ അതോറിട്ടിയുടെ പരിഗണനയ്ക്ക് അയച്ചതായും ജി.സുധാകരന് പറഞ്ഞു.
നേരത്തെ കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി സമരക്കാര്‍ക്കെതിരെ രൂക്ഷവിമര്ഷനമുന്നയിച്ചത്. വയലിന്റെ പരിസരത്തു പോലും പോകാത്തവരാണ് സമരക്കാര്‍. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളത്. വയല്‍ക്കിളികളല്ല വയല്‍ ക്കഴുകന്‍മാരാണ് സമരക്കാരെന്നും ജി. സുധാകരന് നേരത്തെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: