ആലപ്പുഴ: ജില്ലയില്‍ ക്ഷയരോഗബാധിതര്‍ ഓരോ വര്‍ഷവും കുറയുകയാണെന്ന് പ്രമുഖ നെഞ്ചുരോഗവിദഗ്ദ്ധന് ഡോ. കെ. വേണുഗോപാല്‍ അറിയിച്ചു. 2006ല്‍ ജില്ലയില്‍ രണ്ടായിരത്തിലേറെ ക്ഷയരോഗികളാണുണ്ടായിരുന്നത്. എന്നാല്‍ 2017 ആയപ്പോഴേക്കും ഇത് 1,325 ആയി കുറയ്ക്കാന്‍ സാധിച്ചു. അടുത്തിടെ 800 പേരില്‍ പരിശോധന നടത്തിയപ്പോള്‍ ഒന്‍പതു പേരില്‍ രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ അഞ്ച്, മാവേലിക്കരയിലും ചേര്‍ത്തലയിലും രണ്ടുപേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
2020ഓടെ കേരളത്തില്‍ ക്ഷയരോഗനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആറായിരത്തിലേറെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയിലെ 5.45 ലക്ഷത്തോളം വീടുകള്‍ സന്ദര്‍ശിച്ച് ക്ഷയരോഗികളെ കണ്ടെത്തും. തുടര്‍ന്ന് ഇവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കും.
സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷയരോഗം സ്ഥിരീകരിക്കുന്നവരില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയാണ് പൂര്‍ണമായും സൗജന്യമായി നല്‍കുന്നത്. ആറുമുതല്‍ 9 മാസം വരെ നീണ്ടുനില്‍ക്കുന്നതാണ് ചികിത്സ.
രണ്ടാഴ്ചയില്‍ കൂടുതലുള്ള ചുമ, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, വൈകിട്ടുള്ള പനി, രക്തം ചുമച്ചുതുപ്പല്‍, നെഞ്ചുവേദന തുടങ്ങിയവയാണ് ക്ഷയരോഗ ലക്ഷണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: