അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം മോഷണം പോയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന് ഇടപെടുന്നതായി ആരോപണം. ഹൈക്കോടതി ഇടപെട്ട് ടെമ്പിള്‍ സ്ക്വാഡിന് അന്വേഷണം കൈമാറിയിട്ടും ഇത് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കര്‍മ്മ സമിതി വീണ്ടും കോടതിയെ സമീപിക്കും.
തുടക്കത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കാനെത്തിയ ഉന്നത ഉദ്യോഗസ്ഥനാണ് അന്വേഷണം അട്ടിമറിച്ചത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. കര്‍മ്മ സമിതിയുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണം കൈമാറി.
എന്നാല്‍ ക്രൈംബ്രാഞ്ചും അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ വീണ്ടും അമ്പലപ്പുഴ സിഐ അന്വേഷണം ചുമതല ഏറ്റെടുത്തു.
എന്നാല്‍ ഇത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് നടത്തുന്ന ഒത്തുകളിയാണെന്നു കാട്ടി കര്‍മ്മ സമിതി ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം തുടങ്ങി അഞ്ചുമാസം കഴിഞ്ഞിട്ടും പ്രതികള്‍ ആരെന്ന് ടെമ്പിള്‍ സ്ക്വാഡിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുറമെ നിന്നുള്ള മോഷ്ടാക്കളല്ല പതക്കം അപഹരിച്ചതെന്ന് എല്ലാ അന്വേഷണം ഏജന്‍സികളും സമ്മതിച്ചിരിക്കെയാണ് പ്രതികളെ സംരക്ഷിക്കാന്‍ വീണ്ടും ഒത്തുകളി നടക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: