അരൂര്‍: പണയം വയ്ക്കാന്‍ നല്കിയ സ്വര്‍ണം മറിച്ചു വിറ്റെന്ന് കാട്ടി വീട്ടമ്മ നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനടക്കമെതിരെ കേസ്. പട്ടണക്കാട് 1144 സര്‍വ്വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. പട്ടണക്കാട് പാലക്കല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ സോമിനിയുടെ പരാതിയിലാണ് പട്ടണക്കാട് പോലീസ് കോണ്‍ഗ്രസ് ഡിസിസി അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ എം കെ ജയപാല്‍, ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് സാബി മോള് എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2013ല്‍ 17, 200 മില്ലിഗ്രാം വരുന്ന സ്വര്‍ണ്ണം 20,000 രൂപയ്ക്ക് സോമിനി പണയം വച്ചിരുന്നു. സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ലേലത്തില്‍ വിറ്റുപോയതായുള്ള അറിയിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്.ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: