കൊല്ലം: ലൈഫ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. മാര്‍ച്ച് 31ന് മുന്‍പ് ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശ വാദം. എന്നാല്‍ 26 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.
ഗുണഭോക്താക്കള്‍ക്ക് കൃത്യമായ സമയത്ത് തുക കൈമാറാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി സമയമബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത്. 146.36 കോടി രൂപ അനുവദിക്കണമെന്ന് ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കഴിഞ്ഞ മാസം 15നും 21നും തദ്ദേശ സ്വയംഭരണ വകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വേണ്ട ഗൗരവം നല്‍കിയില്ല.
തട്ടിപ്പ് പദ്ധതിയെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ കത്ത് പരിഗണിച്ച് 100 കോടി രൂപ അനുവദിക്കാന്‍ ഉത്തരവായത്. എന്നിട്ടും അടിയന്തരമായി ആവശ്യപ്പെട്ട 46.36 കോടി രൂപ കുറച്ചാണ് അനുവദിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് 62491 വീടുകളാണ് കണ്ടെത്തിയത്. എട്ട് മാസം പിന്നിടുമ്പോള്‍ 16300 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഓരോ ജില്ലയിലും പൂര്‍ത്തിയായ വീടുകള്‍ ശതമാന കണക്കില്‍; തിരുവനന്തപുരം (39), കൊല്ലം (17), പത്തനംതിട്ട (34), ആലപ്പുഴ (27), കോട്ടയം (26), ഇടുക്കി (24), എറണാകുളം (37), തൃശൂര്‍ (14), പാലക്കാട് (26), മലപ്പുറം(26), കോഴിക്കോട് (27), വയനാട് (19), കണ്ണൂര്‍ (30), കോഴിക്കോട് (27).
പ്രതികരിക്കാൻ ഇവിടെ എഴുതുക: