കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വോട്ട് അഭ്യര്‍ത്ഥിച്ച് കാണാനെത്തിയെന്ന് കെ.എം മാണി കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട പറഞ്ഞു. എന്നാല്‍ പിന്നീട് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. മാണി വിഷയത്തില്‍ സിപിഎം – സിപിഐ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെയാണ് മാണിയുടെ വെളിപ്പെടുത്തല്‍.
സജി ചെറിയാന് രണ്ട് ദിവസം മുമ്പ് തന്നെ വിളിച്ച് കാണാന്‍ വന്നോട്ടെയെന്ന് ചോദിച്ചു. തുടര്‍ന്ന് പാലായില്‍ നേരിട്ടുവന്ന് സഹായവും അഭ്യര്‍ത്ഥിച്ചു.
ഈ സാഹചര്യത്തില്‍ വോട്ടു വേണ്ടെന്ന് പറയുന്ന മറ്റ് നേതാക്കളുടെ പ്രതികരണത്തില്‍ കാര്യമില്ല. കേരള കോണ്‍ഗ്രസ് വിഷയത്തില്‍ സിപിഎം – സിപിഐ ചര്‍ച്ച നടത്തിയത് വിചിത്രമാണ്. കേരളത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാന്‍ സിപിഐ തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: