കോട്ടയം: സര്‍ക്കാരിന്റെ തെറ്റായ തൊഴില്‍ നയങ്ങള്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് വി. രാധാകൃഷ്ണന്. ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘം ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂന്ന് ലക്ഷത്തോളം വരുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. ചുമട്ടുതൊഴിലാളികള്‍ക്ക് 3000 രൂപ പെന്ഷന് നല്‍കണം. ചുമട്ടുതൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ്റ്റി.എം. നളിനാക്ഷന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.എസ്. പ്രസാദ് സംഘടനാ റിപ്പോര്‍ട്ടും ഖജാന്‍ജി എ.പി. കൊച്ചുമോന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എന്‍. മോഹനന്, എസ്.എസ്.ശ്രീനിവാസന്, പി.എസ്. സന്തോഷ്, കെ. ബാബു, എ.എസ്. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ജി. സജീവ്കുമാര്‍ (പ്രസിഡന്റ്), കെ. ബാബു, പി.ആര്. സോമശേഖരന്‍, എ.എസ്. വേണുഗോപാല്‍, ഒ.കെ. വിജയന്, വി.എം. വിജയന്, ടോമി ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), വി.എസ്. പ്രസാദ് (ജന. സെക്രട്ടറി), സി.ആര്. ബിജു, റ്റി.ജി. ജയന്, പി.സുനില്‍കുമാര്‍, പി.ഡി. പങ്കജാക്ഷന്, എ.എസ്. മോഹന്‍കുമാര്‍, സി.റ്റി. മജുമോന്‍ (ജോ.സെക്രട്ടറിമാര്‍), എ.പി. കൊച്ചുമോന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: