കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പുരോഹിത സമിതി യോഗത്തിനിടെ സംഘര്‍ഷം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമാണ് ഏറ്റുമുട്ടിയത്. ഇതേ തുടര്‍ന്ന് ഭൂമി ഇടപാട് തര്‍ക്കം മാര്‍പ്പാപ്പയ്ക്ക് വിട്ടു.
ക്രൈസ്തവ സഭയിലെ അഴിമതി ഇല്ലാതാക്കാനായി പരിശ്രമിക്കുന്ന ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി എന്ന സംഘടനാ പ്രതിനിധികളെയും ഇന്നലെ ബിഷപ്പ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധികള്‍ കയറിയതാണ് സംഘര്‍ഷത്തിന്റെ തുടക്കം. യോഗത്തില്‍ നിന്ന് ഇവരെ പുറത്താക്കിയതോടെ രംഗം കൂടുതല്‍ വഷളായി. യോഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞു തമ്മിലടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് ബിഷപ്പ് ഹൗസില്‍ പുരോഹിത സമിതിയോഗം ചേര്‍ന്നത്. 48 പുരോഹിതര്‍ എത്തിയിരുന്നു. യോഗത്തില്‍ കര്‍ദ്ദിനാള്‍ മാപ്പ് പറയുമെന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്കുണ്ടായ നഷ്ടം നികത്തുമെന്ന് പ്രഖ്യാപിക്കുമെന്നും വിശ്വാസികള്‍ കരുതിയിരുന്നു. എന്നാല്‍, കര്‍ദ്ദിനാള്‍ തന്നെ അതില്‍ നിന്ന് ഒഴിഞ്ഞുമാറി. ആരോടും പരിഭവമില്ലെന്ന് മാത്രമാണ് കര്‍ദ്ദിനാള്‍ പറഞ്ഞതെന്നും കൂടുതല്‍ നേരം സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നും പുരോഹിതരില്‍ ചിലര്‍ കുറ്റപ്പെടുത്തി.
കര്‍ദ്ദിനാളിനെ തടയാനായി ചിലര്‍ പുറത്ത് കാത്തുനിന്നിരുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദ്ദിനാള്‍ സ്ഥാനം ഒഴിയുക, പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുക, സഭയ്ക്കുണ്ടായ നഷ്ടം നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ഇത് സംഘര്‍ഷത്തിന് കാരണായി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിനെതിരെ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കര്‍ദ്ദിനാളിനെതിരെ പോലീസ് അന്വേഷണം നടത്തണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഇതിനെതിരെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനുരഞ്ജന ശ്രമങ്ങള്‍ നടന്നത്.
ഭൂമി ഇടപാട് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. തര്‍ക്കങ്ങള്‍ക്ക് സഭയിലെ ആരാധാനക്രമ വിവാദവുമായി ബന്ധമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: