കൊട്ടിയം(കൊല്ലം): മതംമാറി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി. പൊറുതിമുട്ടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് കെട്ടി നാല് കുട്ടികളുള്ള എസ്ഡിപിഐക്കാരനാണ് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയത്. കൊട്ടിയത്തിനടുത്ത് മൈലാപ്പൂരിലാണ് സംഭവം. ആത്മഹത്യക്ക് ശ്രമിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുസ്ലിം ഭൂരിപക്ഷമേഖലയായ ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി മതംമാറ്റാനായിരുന്നു ശ്രമം. എസ്ഡിപിഐ പ്രവര്‍ത്തകനായ ഷഫീക്ക് ആണ് വിവാഹാവശ്യവുമായി പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയത്.
പെണ്‍കുട്ടി മതം മാറി ഷെഫീക്കിനെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് വീടുകയറി ആക്രമിക്കുകയും വീട്ടു സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കല്യാണത്തിന് സമ്മതിച്ചില്ലെങ്കില്‍ അച്ഛനെയും അമ്മയെയും സഹോദരനെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നായിരുന്നു ഭീഷണി. എസ്ഡിപിഐ സജീവപ്രവര്‍ത്തകനായ ഷാജിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
നേരത്തെ തന്നെ രണ്ടു വിവാഹം കഴിച്ചിട്ടുള്ളയാളാണ് ഷഫീക്ക്. ഇയാള്‍ക്ക് നാല് കുട്ടികളുമുണ്ട്. ഇയാളുടെ രണ്ടു സഹോദരിമാരും നിരന്തരം ഈ കുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വനിതാകമ്മീഷനില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. പോലീസില്‍ പരാതി നല്കിയപ്പോള് അതിര്ത്തിത്തര്ക്കമെന്ന് എഴുതിത്തള്ളാനായിരുന്ന ശ്രമം.
വിവരമറിഞ്ഞെത്തിയ 400 ഓളം ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് പോലീസ് ഇടപെടാന്‍ തയ്യാറായത്. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്— സംഭവം അന്വേഷിച്ചു നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: