കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടിയത് തന്റെ അറിവോടെയാണെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്്റ്റീവ് സ്മിത്ത് സമ്മതിച്ചു. ടെസ്റ്റില്‍ മുന്തൂക്കംകിട്ടാന് താനുള്‍പ്പെടെയുളള മുതിര്‍ന്ന താരങ്ങള്‍ ആസൂത്രണം ചെയ്ത് പദ്ധതിയാണിത്. എന്നാല്‍ അത് വന്‍ അബദ്ധമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. ഞാനും സഹകളിക്കാരും ഈ തെറ്റിന് മാപ്പ് ചോദിക്കുന്നെന്ന് സ്മിത്ത് പത്രസമ്മേനത്തില്‍ പറഞ്ഞു.
ഞങ്ങളുടെ മാര്‍ഗം തെറ്റായിപ്പോയി. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കളിക്കാര്‍ക്ക് മാത്രമാണ് ഇതില്‍ പങ്കുള്ളത്. കോച്ചുകള്‍ക്ക് പങ്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി.
ഇതാദ്യമായാണ് ഞങ്ങള്‍ക്കീ തെറ്റ് പറ്റുന്നത്. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു.
ഈ സംഭവത്തില്‍ ഞങ്ങള്‍ നാണംകെട്ടു. ഈ നാണക്കേടില്‍ നിന്ന് പുറത്തുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഞങ്ങളുടെ തെറ്റിന് വീണ്ടും ക്ഷമചോദിക്കുകയാണെന്ന്് സമിത്ത് പറഞ്ഞു.
പന്തില്‍ കൃത്രിമം കാട്ടിയതായി ബാന്‍ക്രോഫ്റ്റും സമ്മതിച്ചു.
ചെയ്തത് തെറ്റായിപ്പോയി. എന്റെ നടപടികളില്‍ ഞാന്‍ ദുഃഖിക്കുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് യുവതാരമായ ബാന്‍ക്രോഫ്റ്റ് പറഞ്ഞു.
അന്വേഷിക്കുമെന്ന് സിഎ
കേപ്ടൗണ്‍: ഓസ്ട്രേലിയന്‍ ടീം പന്തില്‍ കൃത്രിമം കാട്ടിയ സംഭവം രാജ്യത്തിന് മൊത്തം നാണക്കേടുണ്ടാക്കിയതായി സ്മിത്തിന്റെ മുന്‍ഗാമിയായ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. പന്തില്‍ കൃത്രിമം കാട്ടാന്‍ മുതിര്‍ന്ന താരങ്ങള്‍ പദ്ധതി ആസൂത്രണം ചെയ്തെന്നത് തനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്തായാലും ഇത് നാണക്കേടായിപ്പോയി. ആരും ഇതിനെ പിന്തുണയ്ക്കില്ലെന്ന് ക്ലാര്‍ക്ക് പറഞ്ഞു.
ഈ പദ്ധതി നടപ്പാക്കാന്‍ യുവതാരമായ ബാന്‍ക്രോഫ്റ്റിനെ തെരഞ്ഞെടുത്ത സീനിയര്‍ താരങ്ങളെ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗന് വിമര്‍ശിച്ചു. മുതിര്‍ന്ന താരങ്ങളുടെ നാണംകെട്ടപണിയാണിതെന്ന് വോഗന് പറഞ്ഞു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ദൗര്‍ഭാഗ്യമാണ് ഈ സംഭവമെന്ന് മുന്‍ ക്യാപ്റ്റന്‍ അലന് ബോര്‍ഡര്‍ പറഞ്ഞു. നാണം കെട്ട ഈ പ്രവൃത്തിക്ക് കൂട്ടുനിന്ന ക്യാപ്റ്റന്‍ സ്മിത്ത് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് മുന്‍ ടെസ്റ്റ് താരം റോഡ്നി ഹോങ് വെളിപ്പെടുത്തി.
ദുഃഖകരമായ സംഭവമെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ സതര്‍ലന്‍ഡ് ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്്തമാക്കി.
സ്മിത്തിനെ പുറത്താക്കണം
കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ ഓസീസ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഉടനടി പുറത്താക്കണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന് ആവശ്യപ്പെട്ടു.
പന്തില്‍ കൃത്രിമം കാട്ടുന്നതിന് കൂട്ടുനിന്ന മുതിര്‍ന്ന കൡക്കാരെയും കോച്ചുകളെയും പുറത്താക്കണം. ഇത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ വിശദമായ അന്വേഷണം നടത്തണം. കായികരംഗത്തെ ചതിയെയും വഞ്ചനയേയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസീസ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഈ വിവാദമുണ്ടായത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇയാന്‍ റോയ്, പാറ്റ് ഹോവാര്‍ഡ് എന്നിവര്‍ ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
നിരാശപ്പെടുത്തിയെന്ന് പ്രധാനമന്ത്രി
സിഡ്നി: ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയത് തന്നെ ഞെട്ടിച്ചെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഈ സംഭവത്തില്‍ നിരാശനാണെന്നും മാല്‍ക്കം വെളിപ്പെടുത്തി.
ഓസ്ട്രേലിയന്‍ കളിക്കാര്‍ ഇങ്ങനെയൊരു ചതിപ്രയോഗം നടത്തിയെന്നത് വിശ്വസിക്കാനാകുന്നില്ല. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ റോള്‍ മോഡല്‍സും മാന്യതയുടെ പര്യായവുമാണ്. അവരില്‍ നിന്ന് ഇത്തരം വൃത്തികെട്ട പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചില്ല. എങ്ങിനെ അവര്‍ക്കിത് ചെയ്യാന്‍ തോന്നിയെന്ന് അദ്ദേഹം ചോദിച്ചു.
ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് ഡേവിഡ് പീവറിനോട് തന്റെ ആശങ്കയും നിരാശയും അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടിയുണ്ടാകുമെന്ന് പീവര്‍ തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്റ്റീവ് സ്മിത്തിന് സസ്പെന്ഷന്
ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച ഓസീസ് ക്യാപ്്റ്റന് സ്്റ്റീവ് സ്മിത്തിനെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒരു ടെസ്റ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിന് പുറമെ നൂറുശതമാനം മത്സരത്തുകയും പിഴ നല്‍കണം .നാല് ഡീമെറിറ്റ് പോയിന്റും നല്കി.
പന്തില്‍ കൃത്രിമം കാട്ടിയ ബാന്‍കോഫ്റ്റിന്റെ മത്സരത്തുകയുടെ 75 ശതമാനം പിഴ ഈടാക്കും. മൂന്ന് ഡീമെറിറ്റ് പോയിന്റ്നല്കാനും ഐസിസി തീരുമാനിച്ചു.
സ്മിത്തിനെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ടിം പെയ്ന് ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റില്‍ ഓസീസിനെ നയിക്കും. വിവാദത്തെ തുടര്‍ന്ന് സ്മിത്ത് രാജിവെച്ചതിനാല്‍ മൂന്നാം ടെസ്റ്റില്‍ പെയ്നാണ് ഓസീസിനെ നയിക്കുന്നത്.മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസ്ട്രേലിയയെ പിടിച്ചുകുലുക്കിയ വിവാദം ഉണ്ടായത്. മുതിര്‍ന്ന കളിക്കാരുമായി കൂടിയാലോചിച്ചാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: