ചെങ്ങന്നൂര്‍: മധ്യതിരുവിതാംകൂറിന്റ സാംസ്കാരിക തലസ്ഥാനം ആവേണ്ട ചെങ്ങന്നുര്‍ വികസനത്തിന്റെ ശ്മശാന ഭൂമിയായി മാറിയതിനു കാരണം ഇവിടം മാറിമാറി ഭരിച്ച ഇരുമുന്നണികളാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: പി. എസ്. ശ്രീധരന് പിള്ള ആരോപിച്ചു. വെണ്മണി ഇല്ലത്തുമേപ്രം സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് – എല്‍ഡിഎഫ് ഭരണം ഏറെ പരിതാപകരമായ അവസ്ഥയിലേക്ക് ആശുപത്രിയെ എത്തിച്ചു. നാട്ടുകാര്‍ ഡോക്ടര്‍മാരുടെ കുറവടക്കം, ശുചിത്വക്കുറവും ഉള്‍പ്പെടെ ആവലാതികളുടെ കെട്ടഴിച്ചു. താന്‍ വിജയിച്ചാല്‍ ആദ്യ പരിഗണന നല്‍കുന്നത് ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങള്‍ക്കും, കുടിവെള്ളം ഉറപ്പാക്കുന്നതിലും ആയിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: