ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി സ്റ്റാര്‍ട്ടിങിന് പുതിയ സംവിധാനം പരീക്ഷിക്കാന്‍ ബോട്ട്റേസ് സൊസൈറ്റി ഭരണസമതി യോഗത്തില്‍ തീരുമാനമായി.
ഇതുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സംവിധാനം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സൊസൈറ്റിയെ 10 സ്ഥാപനങ്ങള്‍ സമീപിച്ചിരുന്നു. ഇതില്‍ ഐഐടി കാണ്‍പൂര്‍, ഐഐഎം. കോഴിക്കോട്, പുന്നപ്ര എഞ്ചിനിയറിങ് കോളേജ്, നോയിഡയിലെ സാന്‍സ് സ്പോര്‍ട്സ്, മുഹമ്മയിലെ ഋഷികേശ് എന്നിവരുടെ മാതൃകകള്‍ പരിശോധിക്കും. മന്ത്രി ഡോ.ടി.എം.തോമസ് ഐസകിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഈവര്‍ഷം മുതല്‍ കേരളത്തില്‍ വള്ളംകളി ലീഗ് മല്‍സരങ്ങള്‍ക്കുള്ള ശ്രമം ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു. ചുണ്ടന്‍വള്ളങ്ങളുടെ ലീഗ് നടപ്പായാല്‍ ആറു മാസത്തോളം തുഴച്ചിലുകാര്‍ക്ക് തൊഴിലുണ്ടാകും.
അതോടൊപ്പം പ്രൈസ് മണിയുള്‍പ്പടെയുള്ള എല്ലാ മേഖലയിലും വലിയ മാറ്റമുണ്ടാകകുമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ചെയര്‍പെഴ്സണായ ജില്ല കളക്ടര്‍ ടി.വി.അനുപമ അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: