ചെങ്ങന്നൂര്‍: വരട്ടാര്‍ നടപ്പാതയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്യാനെത്തിയ ഇടതു മന്ത്രിമാരോട് കെ. കെ. രാമചന്ദ്രന് നായരുടെ ആത്മാവ് പൊറുക്കില്ലെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ സോമന്. വരട്ടാര്‍ സംരക്ഷിക്കാനുള്ള ചെങ്ങന്നൂര്‍ നിവാസികളുടെ ആഗ്രഹത്തിനൊപ്പം നിന്നതിന് അന്നത്തെ ജില്ലാ സെക്രട്ടറിയും മന്ത്രി ജി. സുധാകരനും രാമചന്ദ്രന്‍നായരെ അധിക്ഷേപിച്ചത് ആരും മറന്നിട്ടില്ല. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ വരട്ടാര്‍ പദ്ധതിയും സിപിഎം ആയുധമാക്കിയിരുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുമ്പോള്‍ നദി പുനരുജ്ജീവിപ്പിക്കാന്‍ നടക്കുന്നത് ഭ്രാന്താണെന്നായിരുന്നു അന്ന് മന്ത്രിയും സജിചെറിയാനും അധിക്ഷേപിച്ചത്. അത് ജനം മറന്നിട്ടില്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് ജി. സുധാകരന് ചടങ്ങിനെത്താതിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ സജി ചെറിയാന് നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ പുച്ഛത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: