കടുത്തുരുത്തി: ക്ഷേത്രങ്ങള്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജന സംഘടനകളെ നിരോധിച്ചും, ക്ഷേത്ര വിശ്വാസികളെ ജയിലിലടച്ചും ക്ഷേത്രഭരണം സിപി എം നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കാന് ഭക്തജന സമൂഹം സജ്ജരാകണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
ഭരണസ്വാധീനം ഉപയോഗിച്ചും നിയമനിര്‍മ്മാണം നടത്തിയും ക്ഷേത്രസങ്കേതങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണ് സിപിഎം എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലെ വ്യവസ്ഥകളും നിര്‍ദേശങ്ങളുമെന്ന് ജില്ല സമ്മേളനം കുറ്റപ്പെടുത്തി.
കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തില്‍ നടന്ന ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.മുരളീധരന് അദ്ധ്യക്ഷനായി.
സമ്മേളനത്തിന്റെ വിവിധ കാലാംശങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി ആര്.എസ്. അജിത്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്. ശിവരാജന് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
സമാപന സഭ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ റെജി ചെറുശ്ശേരി, കെ.പി.ഗോപി ഭാസ്, കെ.കെ. തങ്കപ്പന്, പി.കെ. ചന്ദ്രന്, പി.എസ്. പ്രസാദ്, ഡോ. സുകുമാരന്‍ നായര്‍, കെ. ഡി. സന്തോഷ്, എം.വി. സനല്‍കുമാര്‍, ആശാ അജിത് കുമാര്‍, അനിതാ ജനാര്ദ്ദനന്, ശാന്തമ്മ കേശവന്, ജയന്തി ജയമോഹന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: