തിരുവനന്തപുരം: എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച സീ പ്ലെയിന്‍ പദ്ധതി ജനുവരി 31നു മുന്‍പു തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പദ്ധതിയുടെ അടിസ്ഥാന വികസനത്തിന് ഏഴുകോടി രൂപ അനുവദിക്കും. ടൂറിസം ഡിപ്പാര്‍ട്ട്മെന്റായിരിക്കും നോഡല്‍ ഏജന്‍സിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ സര്‍ക്കാര്‍ ഓഹരിയായ 12 കോടി രൂപ നല്‍കാനും തീരുമാനിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കു സൗകര്യമൊരുക്കാന്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നു വിട്ടു കിട്ടിയ 12.65 ഹെക്റ്റര്‍ സ്ഥലം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ദേവസ്വം ബോര്‍ഡും വനംവകുപ്പും കരാറൊപ്പിടുന്നതിനും മന്ത്രിസഭ അനുവാദം നല്കി.
സിനിമ തിയെറ്ററുകളില്‍ ഇ- ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഫുട്ബോള്‍ താരം ഐ.എം. വിജയനു സായുധ സേനയില്‍ ഇസ്സ്പേക്ടറായി പ്രൊമോഷന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: