ന്യൂദല്‍ഹി: ചൈനീസ് സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ലംഘിച്ചു. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചമോലിയിലെ ബര്‍ഹോട്ടി മേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറക്കുകയും ചെയ്തു.
ഇത് നാലാം തവണയാണ് ചൈനീസ് ഹെലികോപ്റ്ററുകള്‍ വ്യോമ അതിര്‍ത്തി ലംഘിക്കുന്നത്. മാര്‍ച്ച് 10ന് മൂന്ന് ചൈനീസ് ഹെലികോപ്റ്ററുകള്‍ ബര്‍ഹോട്ടി മോഖലയിലേയ്ക്ക് പ്രവേശിക്കുകയും അഞ്ച് മിനിറ്റുകളോളം ചുറ്റി പറക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് എട്ടിന് ലഡാക്കിലും ചൈനീസ് ഹെലികോപ്റ്ററുകള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചിരുന്നു. രാവിലെ 8.55 ഓടെ ലഡാക്കില്‍ പ്രവേശിച്ച ഹെലികോപ്റ്ററുകള്‍ വ്യോമപരിധിയില്‍ നിന്ന് 18 കിലോമീറ്റര്‍ ഉള്ളില്‍ വരെ പ്രവേശിച്ചു. ഫെബ്രുവരി 27ന് സമാനസംഭവം ആവര്‍ത്തിച്ചിരുന്നു. ലഡാക്കില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരം ഉള്ളിലേക്ക് കടന്നാണ് അന്ന് ചൈനീസ് കോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമപരിധി ലംഘിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: