ഭോപ്പാല്‍: കൂട്ടമാനഭംഗക്കേസില്‍ പ്രതികളായ നാലു പേരെ പോലീസ് നടുറോഡിലൂടെ നടത്തി. തടിച്ചു കൂടിയ സ്ത്രീകളടക്കമുള്ള ജനം പ്രതികളുടെ കരണത്തടിച്ചു. ഭോപ്പാലിലാണ് സംഭവം.
നാലു പേരും ചേര്‍ന്ന് ഒരു സ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ച് ഇവരെ കണ്ടെത്തി അറസ്റ്റു ചെയ്തു. തുടര്‍ന്ന് ഇവരെ ഭോപ്പാലില്‍ പോലീസ് തെരുവിലൂടെ നടത്തിച്ചു. ഇതു കണ്ട് ജനങ്ങള്‍ കൂട്ടമായി എത്തി ഓരോരുത്തരായി വന്ന് ഇവരുടെ കരണത്തടിക്കുകയായിരുന്നു.
പ്രതികളില്‍ ഒരാള്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയുടെ മുന്‍കാമുകനാണ്. തന്റെ റസ്റ്റോറന്റില്‍ വരണമെന്നും തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. റസ്റ്റോറന്റില്‍ എത്തിയ യുവതിയുടെ മൊബൈല്‍ ഇയാള്‍ തട്ടിയെടുത്തു. മടക്കി വേണമെങ്കില്‍ മുറിയില്‍ എത്താന്‍ പറഞ്ഞു. മുറിയില്‍ എത്തിയ ഇവരെ ഇയാളും മൂന്നു കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: