ന്യൂദല്‍ഹി: കണികാ പരീക്ഷണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അനുമതി നല്കി. തേനി ജില്ലയിലെ ഉത്തമപാളയത്തെ ബോഡി മലകളില്‍ 66 ഏക്കര്‍ ഭൂമിയാണ് പരീക്ഷണത്തിനായി ആവശ്യമായത്. ഇവിടെ കണികാപരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് പാരിസ്ഥിതികാനുമതി നല്കിയ കേന്ദ്രസമിതി, അന്തിമാനുമതി നല്‍കേണ്ടത് തമിഴ്നാട് സര്‍ക്കാരാണെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും അഭിമാന പദ്ധതിയാണ് തേനിയില്‍ ആരംഭിക്കുന്നത്. അമ്പരശന്‍കോട് എന്ന മലയ്ക്കുള്ളില്‍ രണ്ടുകിലോമീറ്റര്‍ അകത്തായി ഭൂഗര്‍ഭ കേന്ദ്രം സ്ഥാപിക്കാനും ഇവിടെ അരലക്ഷം ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ച് കണികാ പരീക്ഷണം നടത്താനുമാണ് ശാസ്ത്രലോകം ലക്ഷ്യമിട്ടത്.
ആണവോര്‍ജ്ജ വകുപ്പും ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കായി 1,500 കോടി രൂപയാണ് ചെലവ് വരുന്നത്. 2010ല്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയ പദ്ധതി 2017ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി. കണികാപരീക്ഷണത്തിനെതിര എംഡിഎംകെ നേതാവ് വൈക്കോ അടക്കമുള്ള തീവ്ര ഗ്രൂപ്പുകള്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: