കൊച്ചി: സ്വാഭാവദൂഷ്യത്തെ തുടര്‍ന്ന് സബ്ജഡ്ജിയെ മുന്‍സിഫായി തരംതാഴ്ത്തി ഗവര്‍ണ്ണര്‍ ഉത്തരവിട്ടു. മൂവാറ്റുപുഴ സബ്ജഡ്ജിയായിരുന്ന കെ. സന്തോഷ്കുമാറിനെയാണ് ഗവര്‍ണ്ണര്‍ പി. സദാശിവം തരംതാഴ്ത്തിയത്. ഹൈക്കോടതിയുടെ ശുപാര്‍ശയനുസരിച്ചാണ് നടപടി. നിലവില്‍ സസ്പെഷന്‍ഷനിലാണ് സന്തോഷ്കുമാര്‍.
2014ല്‍ സന്തോഷ് കുമാറിനെതിരെ ഹൈക്കോടതിക്ക് പരാതി ലഭിച്ചിരുന്നു. കുപ്രസിദ്ധ ഗുണ്ടകളുമായി സന്തോഷ്കുമാറിന് ബന്ധമുണ്ടെന്നും അവരുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നുണ്ടെന്നുമായിരുന്നു പ്രധാന പരാതി. കൈക്കൂലി വാങ്ങി ചില കേസുകള്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുന്നുണ്ടെന്നുമായിരുന്നു പരാതി. ഇതേ തുടര്‍ന്ന് ഹൈക്കോടതിതലത്തില് അന്വേഷണം നടത്തി.
അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെ, 2015ല്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി ഹൈക്കോടതി ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണറുടെ നടപടി. മൂന്നുവര്‍ഷത്തേക്ക് ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: