റോഹ്തക്: ഇന്ത്യന്‍ നദികളില്‍ നിന്നുള്ള ജലം പാക്കിസ്ഥാനിലേക്ക് കൊണ്ടു പോകുന്നത് തടയാന്‍ അണക്കെട്ടുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ മൂന്ന് നദികളിൽ നിന്നുമുള്ള ജലം കാര്യക്ഷമമായി പാക്കിസ്ഥാൻ വിനിയോഗിക്കാത്തതിനാലാണ് ഉത്തരാഖണ്ഡിൽ അണക്കെട്ടുകൾ നിർമ്മിക്കുന്നത്.
1960ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒപ്പുവച്ച ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി അനുസരിച്ച് മൂന്നു നദികളില്‍ നിന്നുള്ള ജലം ഇരുരാജ്യത്തിനും പങ്കിട്ടെടുക്കാവുന്നതാണ്. എന്നാല്‍, നദീജലം കാര്യക്ഷമമായി വിനിയോഗിക്കാത്തതിനാല്‍ ഇന്ത്യക്ക് അവകാശപ്പെട്ട ജലവും ഇപ്പോള്‍ ഉപയോഗിക്കുന്നത് പാക്കിസ്ഥാനാണ്. ഇതിന് തടയിടുക എന്ന ലക്ഷ്യമാണ് അണക്കെട്ട് നിർമ്മാണത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.
സംഭരിക്കുന്ന ജലം പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലേക്ക് കൃഷിയിടങ്ങള്‍ക്കായി നൽകാനാണ് പദ്ധതി. ഉപയോഗശൂന്യമായി സമുദ്രങ്ങളിലേക്ക് ജലമൊഴുകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു വരികയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: