ന്യൂദല്‍ഹി: ഖാപ്പ് പഞ്ചായത്തുക്കള്ക്കെതിരെ സുപ്രീം കോടതി. വിവാഹം റദ്ദാക്കാനുള്ള അധികാരം ഖാപ്പ് പഞ്ചായത്തുകള്ക്കില്ലെന്ന് സുപ്രീം കോടതി. ഖാപ് പഞ്ചായത്തുകള്‍ വിവാഹം റദ്ദാക്കുന്നത് തടയാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മിശ്ര വിവാഹങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയിലാണ് രാജ്യത്തെ പരമോന്നത കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.പരസ്പരമുള്ള സമ്മതത്തോടു കൂടി നടത്തിയ വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മാസം ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ധര്‍മ്മത്തിന്റെ സൂക്ഷിപ്പുകാരായി ആരും ചമയേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.നിയമം നടപ്പാക്കാന്‍ രാജ്യത്ത് കോടതികളും ന്യായാധിപന്മാരുമുണ്ടെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: