കൊളംബോ: ചൈനയുടെ ‘സഹായം’ മതിയായെന്ന് തുറന്ന് പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. രാജ്യത്തിന് എന്തെങ്കിലും വികസനം വരണമെങ്കില്‍ ഇനി ഇന്ത്യയും, ജപ്പാനും സഹകരിക്കണം.
ചൈന മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്ക് 99 വര്‍ഷത്തേക്കു ഹംബന്തോട്ട തുറമുഖം പാട്ടത്തിനു നല്കുമ്പോള് സര്‍ക്കാരിനു 1.1 ബില്യന്‍ ഡോളര്‍ വരുമാനം കിട്ടുമെന്നായിരുന്നു വാഗ്ദാനം നല്‍കിയത്.
എന്നാല്‍, ഇപ്പോള്‍ അത് വലിയ ബാധ്യതയായി മാറി. ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണു റനില്‍ വിക്രമസിംഗെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.
വിദേശനിക്ഷേപകരുടെ വിപുലമായ നിരയെയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ത്യയും, ജപ്പാനും രാജ്യത്ത് നിക്ഷേപം ഇറക്കിയാല്‍ മറ്റുള്ളവര്‍ ഇവരെ പിന്തുടരും. അതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും നിക്ഷേപം ഇറക്കാന്‍ തയ്യാറാകും.
2017 അവസാനത്തില്‍ ചൈനയുമായി 5 ബില്യന്‍ ഡോളറിന്റെ കടമാണു ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. വരും വര്‍ഷങ്ങളില്‍ അത് വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഹംബന്തോട്ട ഉള്‍പ്പെടെ രാജ്യത്തെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെല്ലാം ചൈനക്ക് കടപ്പെടുത്തിയിരിക്കുകയാണ്.
2017 അവസാനം വരെ 5 ബില്യണിന്റെ കടമാണ് ശ്രീലങ്കക്ക് ചൈനയുമായുള്ളതെന്നും വിക്രമസിംഗെ സൂചിപ്പിച്ചു.
വര്‍ഷങ്ങളായി ശ്രീലങ്കയും, ചൈനയും തമ്മില്‍ വ്യാപാര ബന്ധം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹംബന്തോട്ട തുറമുഖം കഴിഞ്ഞ വര്‍ഷം പാട്ടകരാര്‍ വ്യവസ്ഥയില്‍ ചൈനക്ക് നല്കിയതും. എന്നാല്‍ വ്യാപാരം എന്നതിലുപരി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിക്കാനുള്ള മാര്‍ഗ്ഗമായാണ് ചൈന ഇതിനെ കണ്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: