കുട്ടനാട്: പുഞ്ചക്കൃഷിയുടെ വിളവെടുപ്പിനെ കൊയ്ത്ത് യന്ത്രക്ഷാമം ബാധിക്കുന്നതായി പരാതി.
നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍, എടത്വ, തകഴി, വീയപുരം, പുലിയൂര്, പാണ്ടനാട് കൃഷിഭവന് പരിധിയിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ വിളവെടുപ്പും സംഭരണവും പുരോഗമിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചതു കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമത്തിനു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയിലുണ്ടായ കാറ്റിലും മഴയിലും ചില പാടശേഖരങ്ങളിലെ നെല്ലു വീണതു കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നെല്ല് സംഭരണം പകുതിയോളം പൂര്‍ത്തിയായി. 23 വരെ സംഭരിച്ച നെല്ലിന്റെ പിആര്‍എസ് ചീട്ടും കര്‍ഷകര്‍ക്കു നല്‍കിയിട്ടുണ്ട്.
കണക്കെടുപ്പും അവധി ദിവസങ്ങളുമായതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ നെല്ലു സംഭരിക്കുന്നതിന്റെ പിആര്‍എസ് ചീട്ട് ഏപ്രില്‍ ഒന്നിനു ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്നു പാഡി സീനിയര്‍ മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചു. ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി ഏകദേശം അന്‍പതു കോടി രൂപയാണു നല്കുവാ നുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: