വെള്ളൂര്‍: കൊടുംവേനലില്‍ മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി. ഇറുമ്പയം പ്രദേശത്താണ് ജലനിരപ്പ് താഴ്ന്നുപോകുന്ന തരത്തില്‍ കൊടുംവേനലില്‍ അനുമതിയില്ലാതെ പൂഴി ഖനനം നടക്കുന്നത്. ഒരു സ്ഥലത്ത് മാത്രം പൂഴി എടുക്കുവാനുള്ള പാസ്സുപയോഗിച്ചാണ് പരിസരപ്രദേശങ്ങളില്‍ മണ്ണിടിക്കുന്നത്. പെരുംന്തട്ട്, കപ്പോള, പഴുക്കാല, പുന്നോത്ത് തുടങ്ങിയ അഞ്ചോളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നത്.
നൂറുകണക്കിന് ലോഡ് പൂഴിയാണ് മണല്‍ മാഫിയ ദിവസവും കടത്തികൊണ്ടുപോകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സൈഡ് കോണ്‍ക്രീറ്റ് ചെയ്ത കലയത്തുംകുന്ന്-പൂവത്തുംചുവട് റോഡ് ടിപ്പറുകള്‍ നിരന്തരം ഓടുന്നതുമൂലം താറുമാറായി. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: