ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിന് സമീപത്തെ തട്ടുകടയില്‍ നിന്ന് പ്രഭാതഭക്ഷണം വാങ്ങിയ ഉപഭോക്താവിന് ലഭിച്ചത് ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണം. ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിക്ക് സമീപമുള്ള പ്രവേശനകവാടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നും രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മ പ്രഭാതഭക്ഷണം വാങ്ങി.
രോഗിക്ക് കൊടുക്കുവാനായിട്ടാണ് ഇടിയപ്പവും മുട്ടയും അടങ്ങിയ ഭക്ഷണം വാങ്ങിയത്. ആശുപത്രിയിലെത്തി ഭക്ഷണപ്പൊതി തുറന്നപ്പോള്‍ ഭക്ഷണപഥാര്ത്ഥത്തില് നിന്നും രൂക്ഷഗന്ധം ഉയര്‍ന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതായും പറയപ്പെടുന്നു. ഇവര്‍ ഇതേക്കുറിച്ച് പരാതി പറയുവാന്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി.
പോലീസ് ഇവരെ അതിരമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി എടുക്കുവാനോ അന്വേഷിക്കുവാനോ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: