തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസിനു നേരെ കല്ലേറ് ഉണ്ടായതോടെ സമരക്കാര്‍ക്കു നേര പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് റോഡില്‍ കിടന്ന പ്രവര്‍ത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. യൂണിവേഴ്സിറ്റിക്ക് മുന്നില്‍ നിന്നായിരുന്നു പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. നേരത്തെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും അക്രമാസക്തമായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
കൊല്ലത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍ മന്ത്രി ആര്യാടന് മുഹമ്മദിന്റെ കോലം കത്തിച്ചു. കോഴിക്കോട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി ദേശീയ പാത ഉപരോധിച്ചു. മിനിമം കണ്സെഷന് നിരക്ക് 50 പൈസയില്‍ നിന്നും ഒരു രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: