മലപ്പുറം: കൊണ്ടോട്ടിയില്‍ പിടിച്ചെടുത്തത് വന്‍ സ്ഫോടക ശേഖരം. ലോറിയില്‍ സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതു പിടികൂടിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പതിനായിരം ഡിറ്റണേറ്ററുകളും 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകളും 10 പായ്ക്കറ്റ് ഫ്യൂസ് വയറും. മോങ്ങത്തെ ഗോഡൗണില്‍നിന്നാണ് വന്‍തോതില്‍ സ്ഫോടക വസ്തുപിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോഡൗണില്‍ പോലീസിന്റെ പരിശോധന തുടരുകയാണ്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കൂ. ഗോഡൗണിന്റെ ഉടമയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ പരിശോധനയിലാണ് മോങ്ങത്ത് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.
ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്. ഇതിനു പിന്നാലെ സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുകയായിരുന്ന ഗോഡൗണില്‍ പരിശോധന നടത്തിയതോടെയാണ് വലിയ തോതില്‍ സ്ഫോടക വസ്തുകണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: