യങ്കൂണ്‍: വിന് മിന്റിനെ (66) മ്യാന്മറിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഹിതിന് ക്യാവ് രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആങ് സാന്‍ സൂചിയുടെ വിശ്വസ്തനാണ് പുതിയ പ്രസിഡന്റും.
പാര്‍ലമെന്റ് സ്പീക്കര്‍ മാന്‍ വിന് കയാങ് താന്‍ ആണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മ്യാന്മറിലെ ജനപ്രതിനിധിസഭയിലെ സ്പീക്കറായിരുന്ന വിന് മിന്റ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ഏറെ നാളത്തെ പട്ടാളഭരണത്തിനുശേഷം 2016ലാണ് മ്യാന്മറില് ജനാധിപത്യഭരണം നിലവില്‍ വരുന്നത്.
ഭരണാഘടനാപരമായ തടസ്സം മൂലം സൂചിക്കു പ്രസിഡന്റാവാന്‍ കഴിഞ്ഞില്ല. വിദേശപൗരത്വമുള്ളവര്‍ ബന്ധുക്കളായതാണ് കാരണം. സൂചിയുടെ ഭര്‍ത്താവും മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്. പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സിലറായാണ് സൂചി പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: