ന്യൂദല്‍ഹി: ലോക ബാങ്ക് സഹായത്തോടെ സ്വതന്ത്ര പരിശോധന ഏജന്‍സി നടത്തിയ ദേശീയ വാര്‍ഷിക ഗ്രാമീണ ശുചിത്വ സര്‍വ്വേയില്‍ ഇന്ത്യയിലെ 93.4 ശതമാനം കുടുംബങ്ങളും ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. നേരത്തെ വെളിയിട വിസര്‍ജ്ജന മുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട 95.6 ശതമാനം ഗ്രാമങ്ങളും അപ്രകാരം തന്നെയാണെന്ന് സര്‍വ്വേ ആവര്‍ത്തിച്ച് ഉറപ്പ് വരുത്തി.
2017 നവംബര്‍ മദ്ധ്യത്തിനും, 2018 മാര്‍ച്ച് മദ്ധ്യത്തിനുമിടയില്‍ രാജ്യത്തുടനീളമുള്ള 6136 ഗ്രാമങ്ങളിലെ 92040 കുടുംബങ്ങളിലാണ് സര്‍വ്വേ നടത്തിയത്. 2014 ഒക്ടോബറില്‍ ശുചിത്വ ഭാരത ദൗത്യത്തിന് തുടക്കമിട്ടത് മുതല്‍ ഇതുവരെ 30 കോടി പേര് തുറസായ സ്ഥലത്തെ വിസര്‍ജ്ജനം ഉപേക്ഷിച്ചു. ദൗത്യത്തിന് കീഴില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഇതുവരെ ആറര കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
കേരളമുള്‍പ്പെടെ 9 സംസ്ഥാനങ്ങളും 338 ജില്ലകളും 3.38 ലക്ഷത്തിലധികം ഗ്രാമങ്ങളും ഇതിനകം വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: