ചെങ്ങന്നൂര്‍: സിപിഎം ചെങ്ങന്നൂരില്‍ കാട്ടികൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന തെമ്മാടിമാരായി ഒരു കൂട്ടം പോലീസുകാര്‍ മാറിയെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ.സോമന്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി ജെ പി ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ്മൂടി കെട്ടി ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനായി ചെങ്ങന്നുര്‍ ഡിവൈഎസ്പി മാറി.എതിരാളികളെ കൈയ്യൂക്കിലൂടെ നിശബ്ദരാക്കുന്ന സിപിഎമ്മിന് സര്‍വ്വ പിന്തുണയും നല്കുന്ന പോലീസ് നടപടി ധിക്കാരമാണ്.
ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ആരാധനമൂര്‍ത്തിയായ ചെങ്ങന്നൂര്‍ ദേവിയെ അപമാനിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെയും, ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ വ്യാജ വാര്‍ത്ത ചമച്ചവര്‍ക്കെതിരെയും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ക്ഷേത്ര ഉത്സവത്തിനിടെ അമ്മയും മകനെയും അക്രമിച്ച കരുണ പാലിറ്റീവ് കെയര്‍ ഡ്രൈവര്‍ക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് ഗവ: ഹോസ്പിറ്റല്‍ ജങ്ഷനില്‍ പോലീസ് തടഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അധ്യക്ഷത വഹിച്ചു. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പോന്നപ്പന്‍, ജില്ല ജന:സെക്രട്ടറി എം.വി ഗോപകുമാര്‍, പി.കെ വാസുദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: