തന്റെ കവിതകള്‍ പഠിപ്പിക്കരുത് എന്ന ചുള്ളിക്കാടിന്റെ നിലപാട് കാപട്യമാണ്. മുന്‍പൊരിക്കല്‍ ചുള്ളിക്കാട് പറഞ്ഞത് കവിതയ്ക്കുവേണ്ടി താന്‍ കുറെയേറെ വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞു എന്നാണ്. സിനിമയില്‍ സജീവമായപ്പോഴാണ് അത് പറഞ്ഞത്. അഥവാ ക്യാപ്പിറ്റലിസ്റ്റ് കലയുടെ സുഖം അനുഭവിച്ചപ്പോള്‍, തന്നെ വലുതാക്കിയ അക്ഷരംകൊണ്ടുള്ള കലയെ അദ്ദേഹം തള്ളിപ്പറഞ്ഞു. ഇപ്പോള്‍ അവിടെ അക്ഷരത്തെറ്റോ വ്യാകരണത്തെറ്റോ ഉണ്ടായാല്‍ അദ്ദേഹത്തിനെന്തു ചേതം? ഇപ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് തന്റെ കവിത മഹത്തരമാണെന്നാണ്.
കുറച്ചുനാള്‍ സിനിമയില്‍ കഴിഞ്ഞപ്പോഴാണ് ഇവിടം വലിയ കളിക്കാരുടെ ഇടമാണെന്നും സാഹിത്യത്തിലെ ചെറിയ കളിയൊന്നും നടക്കില്ലെന്നും മനസ്സിലായത്. അദ്ദേഹം സാഹിത്യത്തിലേക്ക് റീ എന്‍ട്രി ആഗ്രഹിക്കുന്നു. താന്‍ കൊണ്ടുനടന്ന സാഹിത്യരൂപത്തെ അദ്ദേഹത്തിന് ബഹുമാനമില്ല. അദ്ദേഹം ഒരിക്കല്‍ തള്ളിക്കളഞ്ഞ കവിതയുടെ വായനക്കാരും കുറെ വര്‍ഷങ്ങള്‍ പാഴാക്കിയില്ലേ? ഒരിക്കല്‍ താന്‍ ഉപേക്ഷിച്ച ഭാര്യയെ ഓര്‍ത്ത് മുന്‍ ഭര്‍ത്താവ് ഇത്രയേറെ വ്യാകുലപ്പെടേണ്ടതുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: