മാഹി: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നവര്‍ക്ക് നല്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് റവന്യു, പൊതുമരാമത്ത് വകുപ്പുകള്‍ നല്കുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍മ്മസമിതി അഴിയൂര്‍ പഞ്ചയാത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവില്‍ അടിസ്ഥാനവില സ്ഥലമെടുപ്പ് വിജ്ഞാപനം വന്ന് തൊട്ടുമുമ്പിലെ മൂന്ന് വര്‍ഷം രജിസ്റ്റര്‍ നടത്തിയ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ആധാരങ്ങളുടെ ശരാശരിയാണ്. 2011ലാണ് ജില്ലയില്‍ ഭൂരിഭാഗം സ്ഥലത്തും വിജ്ഞാപനം ഇറക്കിയത്. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് മറച്ചുപിടിച്ച് വിപണിയില്‍ നടക്കുന്ന വിലയാണ് ലഭിക്കുന്നത് എന്ന പ്രചരണം വഞ്ചനയാണെന്ന് യോഗം വിലയിരുത്തി. ചെയര്മാന് പി.രാഘവന് അധ്യക്ഷത വഹിച്ചു. എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ.നാണു, പി സുരേഷ്, കെ.കുഞ്ഞിരാമന്, കെ.അന്‍വര്‍ ഹാജി, പി.കെ.കുഞ്ഞിരാമന്,രാജേഷ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: