തലശ്ശേരി: വയക്കര മച്ചിയിലെ കുര്യന് പ്ലാക്കല്‍ നാരായണന്റെ ഭാര്യ അജിത (37) യെ കൊലപ്പെടുത്തിയ കേസിന്റെ വിധി പറയാന്‍ കോടതി എപ്രില്‍ രണ്ടിലേക്ക് മാറ്റി.
2006 ജൂണ്‍ 6ന് രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് കൊല നടന്നത്. അലങ്കാര മല്‍സ്യ വില്‍പ്പനക്കാരായിരുന്ന പാപ്പിനിശ്ശേരിയിലെ മൂത്തേത്ത് മുഹമ്മദ് കുഞ്ഞി (60) മാട്ടൂല്‍ മടക്കരയിലെ എം.അബ്ദുള്‍ ഹമീദ് (64) എന്നിവരാണ് കേസിലെ പ്രതികള്‍. അജിത വീട്ടില്‍ തനിച്ചായിരുന്നു. മകള്‍ നിഖില ഉച്ചക്ക് സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് അമ്മ ചോരയില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. പ്രതികളില്‍ ഒരാള്‍ വിടിന്റെ മുന്‍വശത്ത് കൂടിയും ഒരാള്‍ പിന്‍വശത്ത് കൂടിയുമാണ് വീടിനുള്ളില്‍ കടന്നത്.
പ്രതികള്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ മുറിയിലേക്ക് ഓടി വാതില്‍ അടക്കാന്‍ ശ്രമിച്ച അജിതയെ പ്രതികള്‍ കുത്തിക്കൊലപെടുത്തിയെന്നാണ് കേസ് . സംഭവസമയം ഭര്‍ത്താവ് വിദേശത്തായിരുന്നു.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തുമ്പുണ്ടാവാത്തതിനാല് െ്രെകംബ്രാഞ്ചാണ് കേസന്വേഷണം ഏറ്റെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ പൂര്‍ത്തിയാക്കി 2016 ഫിബ്രവരിയില്‍ അന്നത്തെ സെഷന്‍സ് ജഡജ് ഇ.സി.ഹരിഗോവിന്ദ് വിധി പറയാനായി മാറ്റുകയും ചെയ്തിരുന്നു. നിലവിലെ ജഡ്ജ് മാറിയതിനെ തുടര്‍ന്ന് പുതുതായി ചുമതലയേറ്റ ജഡ്ജ് വിജയകുമാറിന്റെ മുമ്പാകെയാണ് കേസ് വീണ്ടും പരിഗണിക്ക് വന്നത്.
പോലീസ് ഓഫീസര്‍മാരായ വി.കെ.പ്രഭാകരന് ആര്.ദത്തന് കെ.കെ.പി.ലക്ഷ്മണന് കെ.ടി.നരേന്ദ്രന് പി.സി.സജീവന് ഡോ. എസ്. ഗോപാലകൃഷ്ണപിള്ള ഡോ. പ്രശാന്ത് ഡോ. ശ്രീകുമാര്‍ തുടങ്ങിയവരെയാണ് പ്രോസി ക്യൂഷന് സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി നേരത്തെ അഡ്വ എം.ജെ.ജോണ്‍സണും നിലവില്‍ അഡി.ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. പി.അജയകുമാറുമാണ് ഹാജരാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: