ഇരിട്ടി: പുന്നാട് ഗീതാഗ്രാമത്തില്‍ ഏപ്രില്‍ 7 , 8 , 9 ,10 തീയതികളില്‍ നടക്കുന്ന സമഷ്ടി മഹാ ചണ്ഡികായാഗത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ പ്രത്യേകം സജ്ജമാക്കുന്ന യാഗവേദിയിലാണ് യാഗം നടക്കുക. ഇതിന് മുന്നോടിയായി നടക്കുന്ന ‘വേദയാന’ ത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണ്.
വേദസ്വരൂപിണിയാണ് മഹാദേവി. പൂര്‍ണ്ണമായും വേദവിധിയനുസരിച്ചാണ് മഹാ ചണ്ഡികാ യാഗം നടക്കുക. മഹായാഗത്തിനു തൊട്ടുമുമ്പായി രണ്ടു ദിവസങ്ങളില്‍ നടക്കുന്ന വ്യത്യസ്തമായ ആത്മീയ യാത്രയാണ് ‘വേദായനം’. ഭക്തജനസഹസ്രങ്ങള്‍ക്ക് അവരുടെ അഭയവരദ കേന്ദ്രങ്ങളായ കണ്ണൂര്‍ ജില്ലയിലെ നാലു മഹാക്ഷേത്രങ്ങളില്‍ നിന്ന് ചതുര്‍വേദങ്ങളെ പൂജിച്ചാദരിച്ചാനയിച്ച് മഹായാഗഭൂമിയില്‍ സ്വീകരിക്കുന്ന ആത്മീയ യാത്രയാണ് ഇത്
പയ്യന്നൂര്‍ പെരുമാള്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം, തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, ദക്ഷയാഗഭൂമിയായ കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം എന്നീ നാല് മഹാക്ഷേത്ര സന്നിധികളില്‍ നിന്നും 5ന് കാലത്ത് 7.30 ന് ആരംഭിക്കുന്ന ‘വേദായന’ ത്തെ 6 നു വൈകുന്നേരം 6 മണിക്കു മഹായാഗഭൂമിയായ പുന്നാട് ഗീതാഗ്രാമത്തില്‍ ദീപാവലികളോടെയും പുഷ്പവൃഷ്ടിയോടെയും സ്വീകരിക്കും.
ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ ആത്മീയ നേതൃത്ത്വത്തിലാണ് ‘വേദായനം’ നടക്കുക. രണ്ടു ദിവസങ്ങളിലായി നിരവധി ക്ഷേത്ര സങ്കേതങ്ങളില്‍ ദര്‍ശനം നടത്തിയാണ് വേദയാനം കടന്നു പോവുക. വേദായനം യാഗഭൂമിയിലെത്തിച്ചേരുന്നതോടെ സമഷ്ടി ചണ്ഡികാ മഹായാഗത്തിനു തുടക്കമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: