കണ്ണൂര്‍: കേരള സര്‍ക്കാര്‍ കൈത്തറി ആന്റ് വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍, ഹാന്റ്ലൂം ഡെവലപ്മെന്റ് കമ്മിറ്റി, കണ്ണൂര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെ കൈത്തറി വസ്ത്രപ്രദര്‍ശനവും വില്പനയും പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കും. ജില്ലയിലെ 30 സംഘങ്ങളും മറ്റ് ജില്ലകളില്‍ നിന്നായി 16 സംഘങ്ങളുമാണ് മേളയില്‍ പങ്കെടുക്കുകയെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.ബ്ദുള്‍ മജീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് കാലത്ത് 11 മണിക്ക് മന്ത്രി കെ.കെ.ശൈലജ മേള ഉദ്ഘാടനം ചെയ്യും.
നാലിന് വൈകീട്ട് മൂന്നിന് ബാലതാരത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ മാസ്റ്റര്‍ അഭിനന്ദ്, സംവിധായകന് ടി.ദീപേഷ് എന്നിവരെ ആദരിക്കല്‍, എട്ടിന് ഏറ്റവും കൂടുതല്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് വാങ്ങിയ വ്യക്തിയെ ആദരിക്കല്‍, 11ന് ഒറ്റക്കൈ കൊണ്ട് നെയ്ത്ത് ജോലി ചെയ്യുന്ന ശശിയെ ആദരിക്കല്‍ എന്നിവ നടക്കും.
മേളയില്‍ നിന്ന് വാങ്ങുന്ന കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ഉണ്ടായിരിക്കും. കൂടാതെ ആയിരം രൂപ മുഖവിലയുള്ള തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, ആയിരം രൂപ മുഖവിലയുള്ള തുണിത്തരങ്ങള്‍ ദിവസേന മൂന്ന് പേര്‍ക്ക് സമ്മാനമായി നല്‍കും. 2017 വിഷു എക്സിബിഷനില്‍ 3.16 കോടി രൂപയുടെയും ഓണം എക്സിബിഷനില്‍ 6.5 കോടി രൂപയുടെയും ക്രസ്തുമസ് എക്സിബിഷന് അമ്പത് ലക്ഷം രൂപയുടെയും വില്പ്പപനയാണ് നടന്നത്. ഇത്തവണ 4.5 കോടി രൂപയുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്. കൈത്തറിപര്ദ്ദ മേളയുടെ പ്രത്യേകതയാണ്. കണ്ണൂര്‍ കൈത്തറി ഉല്പന്നങ്ങളായ കൈത്തറി മുണ്ട്, സെറ്റ് മുണ്ട്, സെറ്റ് സാരി, സെറ്റ് പാവാട, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍, വിവിധതരം ഫര്‍ണിഷിങ്ങ് തുണിത്തരങ്ങള്‍, കോട്ടണ്‍ ലീനര്ഷര്ട്ട് പീസുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വിവിധതരം കാര്‍പെറ്റ്, ട്രാവല്‍ ബെഡ്, കൈത്തറി ബാഗുകള്‍, റഗ്ഗുകള്‍, ടൗവ്വലുകള്‍, സ്ട്രീറ്റ് കര്ട്ടന്, പ്രിന്ററ്റ് ഷര്‍ട്ടുകള്‍ തുടങ്ങി വിപുലമായ കൈത്തറി ഉല്പന്നങ്ങളുടെ ശേഖരവുമായാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഉണ്ണികൃഷ്ണന്, കെ.വി.ജയരാജ്, കെ.വി.സന്തോഷ്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: