ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിക്ഷേപിച്ചു. ആന്ധ്രാ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകിട്ട് 4.56ന് ജിസാറ്റ് 6 എ ഉപഗ്രഹവും വഹിച്ച് ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ജിസാറ്റ് 6 എ യിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
പുതിയ ഉപഗ്രഹ വിക്ഷേപണം പലതരത്തിലാണ് ഐഎസ്ആര്‍ഒയ്ക്ക് സഹായമാകുന്നത്. ഒന്ന്: രണ്ടാം ചാന്ദ്രദൗത്യത്തിനു വേണ്ട നിര്‍ണ്ണായമായ ചില ഉപകരണങ്ങളും സംവിധാനങ്ങളും ഇതിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. രണ്ട്: സൈന്യത്തിന്റെ വാര്‍ത്താ വിനിമയ സൗകര്യം മെച്ചപ്പെടുത്തുകയാണ് ജിസാറ്റ് 6എ യുടെ പ്രധാന ലക്ഷ്യം.ചന്ദ്രയാന്‍ രണ്ടില്‍ ഉപയോഗിക്കേണ്ട വികാസ് എന്‍ജിനാണ് ജിഎസ്എല്‍വിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടോബറിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം.
ജിസാറ്റ് 6എയ്ക്ക് 2140 കിലോ ഭാരമാണുള്ളത്. വാര്‍ത്താ വിനിമയത്തിന് ഇതില്‍ ഘടിപ്പിച്ചിട്ടുള്ള മുഴുവന്‍ ട്രാന്‍സ്പോണ്ടറുകളും സൈന്യത്തിനുവേണ്ടിയുള്ളവാണ്. ആറു മീറ്റര്‍ വീതിയുളള ആന്റിനയാണ്. സാധാരണ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നതിന്റെ മൂന്നിരട്ടി വലിപ്പം. റോക്കറ്റ് ഉപഗ്രഹത്തെ 35,975 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൗമസ്ഥിര ഭ്രമണ പഥത്തിലാകും എത്തിക്കുക. ചെറുറോക്കറ്റുകള്‍ ഉപയോഗിച്ച് സ്ഥാനം മാറ്റി അവസാനം 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള പഥത്തില്‍ എത്തിക്കും. പത്തു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.415.6 ടണ്ണാണ് ജിഎസ്എല്‍വി റോക്കറ്റിന്റെ ഭാരം. 49.1 മീറ്റര്‍ നീളവും ഈ റോക്കറ്റിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: