ചേര്‍ത്തല: മലിനജലം റോഡില്‍ പരന്നൊഴുകുന്നു. മൂക്കുപൊത്തി യാത്രക്കാര്‍. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് കിഴക്കുവശത്തെ കാനയിലെ ഒഴുക്ക് നിലച്ചതോടയാണ് റോഡ് വെള്ളത്തിലായത്.
ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഗവ. ഗേള്‍സ് ഹൈസ്കൂള്‍ കവലയ്ക്ക് കിഴക്ക് ഭാഗത്തുള്ള കലുങ്ക് പൊളിച്ചതോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തെ മലിനജലം ഒഴുകുന്ന കാന താല്കാലികമായി അടച്ചിരുന്നു.
കാനയില്‍ വെള്ളം നിറഞ്ഞതോടെ സമീപത്തെ ബാങ്കിന്റെ എടിഎം കൗണ്ടറിലടക്കം മലിനജലം കയറിയ സ്ഥിതിയാണ്. ഇവിടേക്ക് വരുന്നവര്‍ മാലിന്യം നിറഞ്ഞ വെള്ളക്കെട്ട് കാരണം പണം എടുക്കാനാകാതെ മടങ്ങുകയാണ്. മേഖലയിലെ കടകളിലും ഹോട്ടലുകളില്‍ നിന്നും ഉള്ള മലിനജലം ഒഴുക്കുന്നത് കാനയിലേക്കാണ്. ആഹാര അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കലര്‍ന്ന വെള്ളം റോഡില്‍ പരന്നൊഴുകിയതോടെ മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
കാന പൊളിച്ചതുമൂലമുണ്ടായ വെള്ളക്കെട്ട്് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്മാന് ഐസക് മാടവന ആവശ്യപ്പെട്ടു. ഇത് പരിഹരിക്കുതിനായി ജലം എതിര്‍ഭാഗത്തെ തോട്ടിലേക്ക് പമ്പ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: