ആലപ്പുഴ: മംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസുദ്യോഗസ്ഥരടക്കം പീഡിപ്പിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചു. എല്ലാ പ്രതികളും പിടിയിലായെന്നാണ് അന്വേഷണ സംഘം പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
സംഭവം നടന്ന് നാലു മാസമാകാറായിട്ടും അന്വേഷണം പോലീസ് മനഃപൂര്‍വം വൈകിക്കുകയാണ്. . കുറ്റപത്രം നല്കാന് വൈകുന്നത് പ്രതികള്‍ക്ക് സഹായകരമാകുമെന്നാണ് ആശങ്ക. തെളിവു ശേഖരണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ രണ്ടോ മൂന്നോ മാസം കൂടി വേണമെന്നാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പി.വി.ബേബി പറയുന്നത്.
ഡിവൈഎസ്പി, സിഐ തുടങ്ങി ഉന്നത പോലീസുദ്യോഗസ്ഥരുടെയും ഒരു അഭിഭാഷകയുടെയും പേരുകള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നെങ്കിലും ഇവര്‍ക്കെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യാഗസ്ഥര്‍. ജനുവരി ആദ്യം പെണ്‍കുട്ടിയെ ഇടനിലക്കാരി കടത്തി കൊണ്ടു പോകുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പ്പിച്ചതോടയാണ് സുര്യനെല്ലി മോഡല്‍ പെണ്‍വാണിഭത്തിന്റെ ചുരുളഴിയുന്നത്.
ഇടനിലക്കാരിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ ആതിര (24), മാരാരിക്കുളം പ്രൊബേഷനറി എസ്ഐ കെ.ജി. ലൈജു(30), സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസ് (40) , വടക്കനാര്യാട്ട് തെക്കേപ്പറമ്പില്‍ ജിനുമോന്‍ (22), ആതിരയുടെ കാമുകന് ഡ്രൈവറായ വാവക്കാട്ട് പ്രിന്‍സ് ജയിംസ് (28), പുന്നപ്ര കിഴക്കേതയ്യില്‍ നിധിന് (22), പെണ്‍കുട്ടിയുടെ അച്ഛന് എന്നിവരാണ് അറസ്റ്റിലായത്.
പോക്സോ നിയമ പ്രകാരം കേസെടുത്തതിനാലാണ് പ്രതികള്‍ ദീര്‍ഘ നാളായി റിമാന്‍ഡില്‍ കഴിയുന്നത്. കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ ആതിരയും പോലീസുദ്യോഗസ്ഥരും മുതലെടുക്കുകയായിരുന്നു. റിസോര്‍ട്ടുകളും ഹോംസ്റ്റേകളിലും മുറികള്‍ കാലേകൂട്ടി ബുക്ക് ചെയ്ത് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയത് പോലീസുകാരാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: