ന്യൂദല്‍ഹി: മൊസൂളില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ാക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാക്കിലേക്ക് പോകും. ഞായറാഴ്ചയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇറാക്കിലേക്ക് തിരിക്കുന്നത്. 39 ഇന്ത്യക്കാരെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
2017 ജൂണിലാണ് ബിഹാര്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 അംഗ ഇന്ത്യന്‍ തൊഴിലാളി സംഘത്തെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മൊസൂളിലെ നിര്‍മാണ കന്പനിയില്‍ ജീവനക്കാരായിരുന്നു ഇവര്‍. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് ഭീകരരെ തെറ്റിദ്ധരിപ്പിച്ച് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.
പിന്നീട് ഇയാള്‍ തനിക്കൊപ്പമുണ്ടായിരുന്ന ബാക്കിയെല്ലാവരും മരിച്ചുവെന്ന് വെളിപ്പെടുത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. അടുത്തിടെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: