ന്യൂദല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് വിദ്യാര്‍ത്ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കും.
പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. ചോദ്യപേപ്പര്‍ റാക്കറ്റിന്റെ മുഖ്യസൂത്രധാരനെ കുടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. അറസ്റ്റിലായവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ബിഹാറിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
ചോര്‍ന്ന ചോദ്യ പേപ്പറുകള്‍ ഏകദേശം 6000 പേര്‍ക്ക് ലഭിച്ചുവെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ നിലയില്‍ പത്തോളം ഗ്രൂപ്പുകള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: