ബീജിങ്: നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശ നിലയം ഇന്ന് വൈകിട്ടോടെ ഭൂമിയില്‍ പതിച്ചേക്കുമെന്ന് ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. 10 മീറ്റര്‍ നീളവും 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന ബഹിരാകാശ നിലയമാണ് ഭൂമിയില്‍ പതിക്കുക. നിലയത്തിന് ഭൂമിയുടെ ആകര്‍ഷണത്തെ മറികടക്കാനുള്ള ശേഷി കുറഞ്ഞു വരികയാണ്. ബഹിരാകാശത്തു നിന്നും നിലയം ഭൗമാന്തരീക്ഷത്തില്‍ എത്തിയാല്‍ മാത്രമേ എവിടെ പതിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയൂ. 2016ലാണ് ടിയാന്ഗോങുമായുള്ള ചൈനയുടെ പ്രവര്‍ത്തനം നിലച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ നിലയം പതിക്കുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നാണ് ബഹിരാകാശ ഏജന്സിയില ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയോടടുക്കമ്പോഴുണ്ടാകുന്ന ഘര്‍ഷണത്തില്‍ ചൂടുപിടിച്ച് നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിക്കും. ചില ഭാഗങ്ങള്‍ മാത്രമാണ് ഭൂമിയില്‍ പതിക്കുകയെന്ന് യുകെ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ക്രോത്തര്‍ പറയുന്നു.
2011ലാണ് ചൈന ടിയാന്‍ഗോങ്-1 ബഹിരാകാശത്തേക്ക് അയച്ചത്. 2012ല്‍ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരികളായ ലീ യാങ്, വാങ് യാപിങ് എന്നിവര്‍ ബഹിരാകാശ നിലയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ടിയാന്‍ഗോങ്-2 അതിന്റെ ഭ്രമണപഥത്തില്‍ പ്രവര്‍ത്തന സജ്ജമാണ്.
ടിയാന്‍ഗോങ്-1
ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന് സ്വന്തമായി സ്ഥാപിച്ച മൂന്നാം തലമുറ ബഹിരാകാശ നിലയമാണ് സ്വര്‍ഗീയ ഭവനം എന്ന അര്‍ത്ഥം വരുന്ന ടിയാന്‍ഗോങ്. ബഹിരാകാശത്ത് പൂര്‍ണ സജ്ജമായ പരീക്ഷണശാല യാഥാര്‍ഥ്യമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. നിരവധി വര്ഷങ്ങളെടുത്ത വിക്ഷേപണങ്ങളിലൂടെയാണ് ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) എന്ന വമ്പന്‍ സ്പേസ് ലാബ് സ്വായത്തമാക്കിയത്. ഇത് ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 2018ല്‍ വിക്ഷേപണം ആരംഭിച്ചു 2022ല്‍ നിലയം പ്രവര്‍ത്തന സജ്ജമാക്കാനും ചൈന പദ്ധതിയിട്ടിരുന്നു.
ഇതിനു മുമ്പ്
അമേരിക്കയുടെ ആദ്യ ബഹിരാകാശ വാഹനമായ സ്കൈലാബിന്റെ 1979 ജൂലൈയിലെ വീഴ്ചയാണ് ഏറ്റവും ഭീതികരമായത്. സ്കൈലാബിന്റെ ഇരട്ടി ഭാരമുള്ള റഷ്യന്‍ ബഹിരാകാശ നിലയം മിര്‍ ആണ് ഇതുവരെ വീണതില്‍ വമ്പന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: